ചുറ്റിലും പരിമിധികളുടെ മതിൽകെട്ടുകളുണ്ടെന്ന്
നാട്ടുനടപ്പുകളെന്നെ ബോധിപ്പിച്ചു.
മതിലുകൾ മനുഷ്യനിർമ്മിതിയാണെന്ന ബോധ്യം
എന്നെയൊരു തികഞ്ഞ വിശ്വാസിയാക്കി....!
മതമെനിക്കു ലഹരിയാണ്,
തിരിച്ചും...!
എനിക്കിനിയും ജീവിക്കണം.
പ്രണയിച്ച് കൊതിതീർന്നിട്ടില്ലെനിക്ക്.
എന്റെ ചങ്ങാത്തങ്ങൾക്ക്
പരിധിവെച്ചിട്ടില്ല.
വഴക്കും വക്കാണവും
എന്റെ കൂടെപ്പിറപ്പുകളാണ്.
തോൽവിയും, പ്രതീക്ഷകളും
അവയെന്റെ വിധികളാണ്.
അവളുടെ ഇളം മേനിയിൽ
മാൻകിടാവിൻറെ കിതപ്പുള്ള
ചിത്രം വരക്കും ഞാൻ,
അതുമാത്രമാണ് എൻറെ ഒരേയൊരു വര.
ഞാനുമിവിടെ ലഹളയുണ്ടാക്കും,
അതെന്റെ അവകാശമാണ്.
അതെന്റെ അവകാശമാണ്.
കിറുക്കാണെന്നറിഞ്ഞിട്ടും
എനിക്കെപ്പോഴും തലകുത്തിനിൽക്കാനാണിഷ്ടം.
എനിക്കെപ്പോഴും തലകുത്തിനിൽക്കാനാണിഷ്ടം.
No comments:
Post a Comment